ആ മരച്ചുവട്ടിൽ എന്നെ ഇരിക്കാൻ അനുവദിക്കുക

ആ മരച്ചുവട്ടിൽ എന്നെ ഇരിക്കാൻ അനുവദിക്കുക

ആ മരച്ചുവട്ടിൽ എന്നെ ഇരിക്കാൻ അനുവദിക്കുക

എന്റെ മധുരപ്രണയത്തിന്റെ 

മാധുര്യമറിഞ്ഞ ആ മരച്ചുവട്ടിൽ 

എന്നെ എന്നും ഇരിക്കാൻ 

അനുവദിക്കുക,,

 

 

പ്രണയനിമിഷങ്ങളിലലിഞ്ഞ

അവളുടെ തേനൂറും ഓർമ്മകളിൽ 

ഞാൻ മതിമറന്നിരുന്നത് അവിടെ 

ആ മരച്ചുവട്ടിലാണ്, 

 

മഴയും വെയിലും ആസ്വധിച്ച്

തെന്നലിൻ കുളിരിലലിഞ്ഞ 

മായ്ക്കാനാവാത്ത പ്രണയരസക്കൂട്ടിന്‍ 

ഓർമ്മകളിൽ ഞങ്ങൾ എന്നും  

അവിടെ ഇരിക്കാറുണ്ടായിരുന്നു,

 

വിവാഹശേഷം അവളുടെ മടിയിൽ 

മയങ്ങി എന്റെ സ്വപ്നങ്ങൾ  

സ്വർഗ്ഗം തീർത്തതും ആ മരച്ചുവട്ടിലാണ്,   

 

എന്‍ മടിയിൽ കിടന്നവൾ  

ഒരിക്കൽ കൊഞ്ചിപ്പറഞ്ഞിട്ടുണ്ട്, 

നിന്റെ മണമുള്ള ഈ മരച്ചുവട്ടിൽ 

നിന്റെ മടിയിൽ തലചായ്ച്ചു 

മരിക്കാനാണെനിക്ക് ഇഷ്ടമെന്ന്,

 

 

അന്ന് ഞാനവളോട് പറഞ്ഞിരുന്നു. 

എന്റെ ആത്മാവ് നിന്നെത്തേടി 

എന്നും ഈ മരച്ചുവട്ടിലെത്തുമെന്ന്, 

പക്ഷേ അവളാണ് എന്നെവിട്ട് 

ആദ്യം പോയത്

 

ഈ വൃണപ്പെട്ട എന്റെ കാലിലെ 

ചങ്ങലകൾ നിങ്ങൾ മുറിച്ചുമാറ്റുക!, 

എൻ ശ്വാസം നിലക്കുംവരെ 

നിങ്ങളെന്നെ ആ മരച്ചുവട്ടിൽ 

ഇരിക്കാൻ അനുവദിക്കുക..

 

അവളുടെ മരണവെപ്രാളത്തിനിടക്കാണ് 

എന്റെ കാലിൽ ചങ്ങലപ്പൂട്ടണിഞ്ഞത്, 

എന്റെ മടിയിൽക്കിടന്നവൾ മരിക്കുമ്പോൾ 

ഞാൻ മാറത്തലച്ച് ആർത്തട്ടഹസിച്ചിരുന്നു. 

ബൈക്ക് കൊക്കയിലേക്ക് താഴ്ച്ചയിലേക്ക് 

തെറിച്ചുപോയത് ഞാൻ കണ്ടിരുന്നു.!!!.

ജലീല്‍ കല്പകഞ്ചേരി,

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

non

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ