റിബൺ (കഥ 2)

റിബൺ (കഥ 2)

റിബൺ (കഥ 2)

അദ്രുമാൻ ഉൽസവപ്പറമ്പുകളിൽ നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് പ്രയാണം തുടർന്നു. വിവാഹിതരായ കാര്യപ്രാപ്തിയുള്ള രണ്ടു മക്കൾ, ബഷീറും ഫാത്തിമയും അയാൾക്കുണ്ട്. . പിന്നെന്തിന് അദ്രുമാൻ ഇങ്ങനെ കഷ്ടപ്പെടണം? മുഷിഞ്ഞ വേഷം കണ്ട് പലരും അറച്ചു. 

പക്ഷെ, അയാൾ അപ്പോഴും എപ്പോഴും ചിരിച്ചു. സ്വയം സായ് വ് എന്ന് വിളിച്ചു. പൊട്ടിച്ചിരിച്ചു.

ആരോടും പരാതിയില്ലാതെ " പടച്ചോന്റെ കാരുണ്യം " എല്ലാറ്റിലും കണ്ടു.

അദ്രുമാന്റെ ബീവി നേരത്തെ മയ്യത്തായിപ്പോയി.

"എന്തേ വീട്ടിൽ പോകാത്തേ''

ആരെങ്കിലും ചോദിച്ചാൽ അദ്രുമാൻ പറയും.

"നേരം വേണ്ടേ?"

" എന്തേ കുളിച്ച് അലക്കിയുടുക്കാത്തെ?"

അയാൾക്ക് അതു തനെ മറുപടി.

"നേരം വേണ്ടേ ?"

" ആരൊക്കെ വീട്ടിലുണ്ട്."

"എല്ലാരും "

കരിവള വാങ്ങാൻ വന്ന കുട്ടി അദ്രുമാനോട്  

ഈ പതിവു ചോദ്യങ്ങൾ ചോദിച്ചു.

 അദ്രുമാൻ തിരിച്ച് അവളോട് ചോദിച്ചു.

 " ബാപ്പയുണ്ടോ?"

അവൾ പറഞ്ഞു. 

"ഇല്ല. അച്ഛനാ ഉള്ളത് "

അയാൾ അവളോട് പറഞ്ഞു.

"അച്ഛന്റെ വിരൽ തുമ്പിൽ നിന്ന് വിടരുത്. അല്ലെങ്കിൽ അച്ഛനും ഉത്സവപ്പറമ്പിലാവും"

ചിരിയുടെ അദ്രുമാന്റെ കിണ്ണിൽ ഒരിറ്റു പൊടിഞ്ഞു. എങ്കിലും അയാൾ റിബൺ ചുറ്റിക്കെണ്ടേയിരുന്നു.

- MP.തൃപ്പൂണിത്തുറ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മാർട്ടിൻ പാലക്കാപ്പിള്ളിൽ, തൂലികാ നാമം എംപി. തൃപ്പൂണിത്തുറ. കലയുമായും പ്രഭാഷണങ്ങളുമായും അഭേദ്യമായ ബന്ധം. എഴുത്തും വരയും പ്രഭാഷണങ്ങളുമായി ജനങ്ങളുമായി സംവദിക്കുന്നു. താമസം എറണാകുളം തൃപ്പൂണിത്തുറയിൽ. ഭാര്യയും 3 മക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബം.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ