ബന്ധം

ബന്ധം

ബന്ധം

കലങ്ങി മറിഞ്ഞ വെള്ളത്തിലേയ്ക്ക് നോക്കി ആട് സ്വയം  പറഞ്ഞു...

 

സത്യത്തിൽ ജീവിതത്തിലിന്നോളമുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട വേദനയിൽ അങ്ങെന്നെ രക്ഷിയ്ക്കുമെന്ന് കരുതിയതേയില്ല..

 

പശുക്കുട്ടിയുടെ ചിന്തയും വ്യാപരിച്ചു...

 

ദെെവമേ..

ഞാൻ മരിച്ചാലും ഒരു കുടുംബത്തിന്റെ  നെടുംതൂണായ   അങ്ങേയ്ക്കൊന്നും പറ്റരുതേ എന്നായിരുന്നു ഈ നിമിഷം വരെയെന്റെ പ്രാർത്ഥന...

 

ഇരു തോളിലുമുള്ള മൃഗങ്ങളെ അടുക്കിപ്പിടിച്ച് തണുത്തുവിറച്ച അയാളോർത്തു ...

 

ഏതെങ്കിലും വിധത്തിൽ എന്റെയീ  മക്കളെ രക്ഷിയ്ക്കാനായിരുന്നില്ലെങ്കിൽ ഈ ജൻമം സമാധാനം കിട്ടില്ലായിരുന്നു ...

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ