തിരയും തീരവും

തിരയും തീരവും പ്രണയിച്ചു.... ഒരിക്കലും സ്വന്തമാവില്ലെന്നറിഞ്ഞും തിര തീരത്തെ ആഞ്ഞു പുൽകി ...
മണൽ തരികളായി അവൾ അവനിൽ അലിഞ്ഞു ചേർന്നുകൊണ്ടിരുന്നു.
സൂര്യനവളെ പൊള്ളിച്ചപ്പോഴൊക്കെ
തിരയെത്തി അവളിലെ ചൂടേറ്റു വാങ്ങി തണുപ്പിച്ചു.
തിര കാണാൻ
തീരത്തെത്തുന്നവരിൽ ചിലർ കോറിയിട്ട അക്ഷരങ്ങൾ
അവളെ മുറിവേൽപ്പിച്ചപ്പോഴൊക്കെ തിര ഓടിയെത്തിവാരി
പുണർന്നു അവളിലെ
മുറിവുണക്കി തിരികെ
പോയിരുന്നു..
വർഷകാല തിരയെ തടയാൻ ആരോ കെട്ടിപ്പൊക്കിയ
കടൽ ഭിത്തികളിൽ ആർത്തു തല്ലി
കരഞ്ഞവളെയവൻ സ്നേഹിച്ചു.
ചിലപ്പോൾ തിരയെടുത്ത തീരമായവൾ അവനിൽ അലിഞ്ഞില്ലാതെയായി
എഴുത്തുകാരനെ കുറിച്ച്

സിമി എബി, ജനനം 05.08 .1985 എറണാകുളം ജില്ലയിൽ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം എംജി യൂണിവേഴ്സിറ്റിയിൽ നിന്നും കോമേഴ്‌സ് വിഷയത്തിൽ മാസ്റ്റർ ഡിഗ്രി. ഇപ്പോൾ എം.എസ്.ഡബ്ല്യൂ വിദ്യാർഥിയാണ്. ഒഴിവു സമയങ്ങളിൽ കഥകളും കവിതകളും ചിന്തകളും എഴുത്ത് രൂപത്തിൽ കുറിച്ച് വക്കുന്നു. വിദ്യാഭ്യാസകാലഘട്ടത്തിലും സാഹിത്യരചനകളിൽ ധാരാളം സമ്മാനങ്ങളും മറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ഇപ്പോൾ ഓൺലൈൻ മാധ്യമങ്ങളിൽ നിറസാന്നിധ്യം ആണ്. വിവാ
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login